പോസ്റ്റുകള്‍

നവംബർ, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
അനുസ്‌മരണം മുല്ലനേഴി മാഷിന്‌ ആചാരവെടിയാവശ്യമില്ല... സുനില്‍ പി. മതിലകം കഥാകൃത്ത്‌ അശോകന്‍ ചരുവില്‍ വിശേഷിപ്പിച്ചതുപോലെ കാവ്യത്തിന്റെ സ്‌നേഹരൂപമായ മുല്ലനേഴി, കവി എന്നതിലുപരി മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമൂല്യകള്‍ പരിരക്ഷിച്ചുപോന്ന വ്യക്തിത്വത്തിനുടമകൂടിയായിരുന്നു. ചെറിയവരെന്നോ വലിയവരെന്നോ ഉള്ള പരിഗണന തീരെയില്ലാത്ത, എഴുത്തുകാരുടെ പതിവുജാഢകള്‍ അണിയാത്ത ഒരതുല്യപ്രതിഭാശാലിയാണ്‌ നമുക്കിടയില്‍ നിന്ന്‌ പൊടുന്നനെ മറഞ്ഞുപോയത്‌. എഴുത്തിലും പ്രസംഗത്തിലും ഒതുങ്ങി മാറിനില്‌ക്കുന്ന പ്രകൃതക്കാരനായിരുന്നില്ല അദ്ദേഹം, മികച്ചൊരു സാംസ്‌കാരിക-രാഷ്‌ട്രിയ പ്രവര്‍ത്തകനും മുന്നണിപോരാളിയും കൂടിയായിരുന്നു. കവി, നടന്‍, ഗാനരചയിതാവ്‌, അധ്യാപകന്‍ എന്നീനിലകളില്‍ സര്‍ഗ്ഗവൈഭവം തെളിയിച്ച മുല്ലന്‍മാഷെന്ന്‌ അടുപ്പകാര്‍ വിളിക്കുന്ന മുല്ലനേഴി നീലകണ്‌ഠന്‍ കവിതകളും ഗാനങ്ങളും നാടകഗാനങ്ങളും നാടോടിഗാനങ്ങളും മലയാളത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്‌. അടുത്തിടെ അന്തരിച്ച ചലച്ചിത്രകാരന്‍ അസീസിന്റെ ഞാവല്‍പ്പഴം എന്നസിനിമയ്‌ക്കുവേണ്ടി ശ്യാം സംഗീതം നല്‌കിയ `കറുകറുത്തൊരു പെണ്ണാണ്‌...' എന്ന ഗാനത്തിന്റെ രചനയിലൂടെയാണ്‌ മു...
അവര്‍ തിരിച്ചെത്തുംവരേക്കും   സുനില്‍ പി. മതിലകം ഓടിമറയുന്ന കാഴ്‌ചകളിലമര്‍ന്നിരിക്കുമ്പോഴാണ്‌ ചിരപരിചിതമായ ആരോ തൊട്ടരികിലേക്ക്‌ കടന്നുവന്നതായി തോന്നിയത്‌. ഓരോന്നിലും മനസ്സുവ്യാപൃതമാകുമ്പോഴും തേടിക്കൊണ്ടിരിക്കുന്ന സാന്നിദ്ധ്യം ഏറെ ആഗ്രഹിക്കുന്നതുകൊണ്ടാകാം ഇത്തരം തോന്നലുകളിലേക്ക്‌ എത്തിപ്പെടുന്നത്‌. തോന്നിയതല്ല, ഒരു പതിനഞ്ചുകാരന്‍. എതിര്‍സീറ്റിലെ ജാലകത്തിനോടു ചേര്‍ന്ന്‌ അവന്‍ വന്നിരുന്നു. എപ്പോഴാണ്‌ തന്റെ ശ്രദ്ധ അവനിലക്ക്‌ എത്തിയതെന്ന്‌ ആലോചിക്കുകയായിരുന്നു. പുറത്തേക്ക്‌ എത്രനേരമായി നോക്കിയിരുന്നതെന്ന്‌ ഒരു നിശ്ചയമുണ്ടായിരുന്നില്ല. വണ്ടിയില്‍ കയറി, സൈഡ്‌ സീറ്റിലേക്ക്‌ ഇരുന്നപ്പോഴെ പുറംകാഴ്‌ചകളിലകപ്പെട്ടിരുന്നുവല്ലൊ. ബസ്സിലായാലും തനിക്കെന്നും സൈഡ്‌ സീറ്റിനോടാണ്‌ മമത. ട്രെയിനിലെ ജാലകത്തിനോട്‌ ചേര്‍ന്നിരിക്കാന്‍ വാശിപിടിച്ചുകരഞ്ഞ കുട്ടിത്തത്തെ അന്നേരം ഓര്‍ത്തു. ഓരോ പുറം കാഴ്‌ചകളിലും കൗതുകം കണ്ടെടുത്ത ഇളം മനസ്സിന്റെ നൈര്‍മല്യത്തെ ഓര്‍ത്തു. ബസ്സില്‍നിന്ന്‌ തല പുറത്തേക്കു നീട്ടുമ്പോഴും കൈ പുറത്തേക്കിടുമ്പോഴും ശാസിക്കുന്ന അച്ഛനെയോര്‍ത്തു. വല്ലപ്പോഴുമുള്ള അത്തരം ഓര്‍മ്മകളാണ്‌ ...