പോസ്റ്റുകള്‍

ഇമേജ്
കഥ  കൃഷിപാഠം സുനില്‍ പി. മതിലകം പ ച്ചക്കറികൃഷിക്ക് മാരക കീടനാശിനിയും രാസവളങ്ങളും പ്രയോഗിക്കുന്ന കര്‍ഷകനായ അച്ഛനെതിരെ, സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകന്‍ പ്രതികരിച്ചത് കുടുംബവഴക്കോളമെത്തി.  കീടനാശിനിയും രാസവളവും മനുഷ്യനിലുണ്ടാക്കുന്ന മാരകരോഗങ്ങളെക്കുറിച്ച് അവന്‍ ക്ലാസില്‍ നിന്ന് പഠിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ഒരു പ്രദേശത്തെയാകെ വിഴുങ്ങിയ ഭീകരചിത്രങ്ങള്‍  പത്രങ്ങളിലും ടെലിവിഷനിലും കണ്ടുനടുങ്ങിയിട്ടുണ്ട്. മനുഷ്യരെയും മണ്ണിനെയും കൊല്ലാതെ കൊല്ലുന്ന ഇത്തരം 'വിഷ'ങ്ങളൊന്നുമില്ലാതെ ജൈവവളങ്ങളും ജൈവകീടനാശിനികളും മാത്രം പ്രയോഗിച്ചുള്ള പച്ചക്കറിത്തോട്ടം സ്‌കൂള്‍ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഉണ്ടാക്കി, വിളവെടുത്തതിന്റെ ആവേശവും അനുഭവവുമാണ് അച്ഛനോട് പ്രതികരിക്കുവാനുള്ള ത്രാണി അവനിലുണ്ടാക്കിയത്.  വാദത്തിന്റെയും പ്രതിവാദത്തിന്റെയും രത്‌നചുരുക്കമിതായിരുന്നു:  നിന്നെ സ്‌കൂളില്‍ വിടുന്നത് എന്നെ ഉപദ്ദേശിക്കാനാണോയെന്ന് അച്ഛന്‍.  ഞാന്‍ പഠിക്കുന്നത്, പരീക്ഷയില്‍ മാര്‍ക്കുവാങ്ങാന്‍ മാത്രമല്ലെന്ന് മകന്‍.  ഇതെല്ലാം പ്രയോഗിക്കുന്നത് നമുക്ക് ജീവിക്കാനാണെന്ന്...
ഇമേജ്
വായന യുടെ മഹത്വം ഉദ്‌ഘോഷിച്ചുകൊണ്ട് മറ്റൊരു വായനാവാരം കൂടി പിന്നിടുകയാണ്. ഈ സന്ദര്‍ഭത്തില്‍ വായനയുടെ സമകാലിക പരിസരം കൂടി ഒരു തുറന്ന സംവാദത്തിനായി തുറന്നിടുന്നത് അഭികാമ്യമായിരിക്കുമെന്ന് വിചാരിക്കുന്നു. വായനയിലൂടെ നേടിയെടുത്ത അറിവ്, തന്റെ സ്വകാര്യമായ ഒരനുഭൂതിക്കുവേണ്ടി മാത്രമായല്ല നമുക്കുമുമ്പേ കടന്നുപോയവര്‍ ഉപയോഗപ്പെടുത്തിയത, താന്‍ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി, തന്റെ സഹജീവികള്‍ക്കുവേണ്ടിയെല്ലാം അറിവിനെ ഉപയുക്തമാക്കി. അങ്ങനെയാണ് സ്വാതന്ത്ര്യസമരത്തെയും നവോത്ഥാനമുന്നേറ്റങ്ങളെയും പുരോഗമന പോരാട്ടങ്ങളെയും കൂടുതല്‍ ചലനാത്മകമാക്കിയത്. അങ്ങനെ നേടിയെടുത്ത പല അവകാശങ്ങളും അനുഭവിക്കാന്‍ അവരില്‍ പലര്‍ക്കും സാധിച്ചില്ലെങ്കിലും പിറകേ വന്നവര്‍ അതിന്റെ സൗജന്യം അനുഭവിച്ചു, അനുഭവിച്ചുകൊണ്ടിരിക്കുന്നു... അത്തരം പ്രവര്‍ത്തനങ്ങളിലൂടെ, പോരാട്ടങ്ങളിലൂടെ കുടഞ്ഞുകളയുകയും തൂത്തെറിയുകയും ചെയ്ത പല മാമൂലുകളെയും എടുത്തണിയുവാനും പുനഃസ്ഥാപിക്കാനും പല തത്പരകക്ഷികളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന്. നേടിയെടുത്ത പല അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും തള്ളിപ്പറയുന്നു ഈ കൂട്ടര്‍. ജീവിതവിജയം നേടാനും വെട്ടിപ്പിടിക്കാനുമുള്...
കുട്ടികള്‍ക്കുള്ള കഥ അച്ഛാച്ചന്റെ സൈക്കിള്‍ സുനില്‍.പി.മതിലകം വീട്ടിലിപ്പൊ തനിച്ചാണ്. ടി.വി. റിമോട്ട് കിട്ടുന്നത് സമ്മാനം കിട്ടുന്നതുപോലെയാണെന്ന് അഭിജിത്ത് അന്നേരം ഓര്‍ത്തു. എന്നിട്ടും ഉള്ളിലൊരു സന്തോഷമില്ലായ്മ. കാര്‍ട്ടൂണ്‍ ചാനലുകളില്‍ മാറിമാറി പോയിക്കൊണ്ടിരുന്നപ്പോഴും അതിലൊരു മാറ്റമുണ്ടായില്ല. പുറത്തേക്കിറങ്ങി കളിക്കാമെന്നുവെച്ചാ ഒരു കൂട്ടം വിലക്കുകളാണ്. കൂട്ടുകാരുടെ ഒച്ചയോ അനക്കമോ ഇല്ല. അവരെല്ലാം എവിടെ പോയാവോ? എവിടെ പോകാന്‍, തന്നെപ്പോലെ അവരും വാതിലടച്ചങ്ങനെ ടി.വി.കാണുന്നുണ്ടാകും. ട്ണിം...ട്ണിം...ട്ണിം... പുറത്ത് സൈക്കിളിന്റെ ബെല്‍. തിടുക്കത്തിലെഴുന്നേറ്റ് വാതില്‍ തുറന്നു. പക്ഷേ, പുറത്ത് ആരെയും കണ്ടില്ല. റോഡെ ആരെങ്കിലും പോയതാകും. ഇനിയത് തനിക്ക് തോന്നിയതാകുമോ? അവന്‍ പിന്‍തിരിഞ്ഞു. ട്ണിം... ട്ണിം... ട്ണിം... വീണ്ടും ബെല്‍. ''അമ്പട കള്ളാ നീയായിരുന്നോ?!'' അത്ഭുതം അടക്കാനായില്ല. പോര്‍ച്ചിന്റെ ഒരു വശം ഒതുക്കിവെച്ചിരുന്ന അച്ഛാച്ചന്റെ സൈക്കിളിന്റെ ബെല്ലാണ് തനിയെ കിടന്നടിക്കുന്നത്. അഭിജിത്ത് സൈക്കിളിന്റെ അരികിലേക്കിറങ്ങിച്ചെന്നു. അച്ഛാച്ചന്‍ മരണപ്പെട്ടതിനുശേഷം മ...
കഥ കറുത്ത ചിരി സുനില്‍ പി.മതിലകം ''യെന്താച്ഛാ,ഒറ്റക്കിരുന്ന് വട്ടന്മാരെപ്പോലെ ചിരിക്ക്ണത്?!'' ്മകളുടെ ചോദ്യം കേട്ടപ്പോഴാണ്, താന്‍ ഒറ്റക്കിരുന്ന് ചിരിക്കുകയായിരുന്നുവെന്ന് അറിഞ്ഞത്. എങ്ങനെ ചിരിക്കാതിരിക്കും.നിങ്ങളാണെങ്കിലും മറിച്ചായിരിക്കില്ല. ഒരു ആവശ്യംപരിഹരിച്ചു കിട്ടുന്നതിനായാണ് ഇന്നലെ  ഇലക്ട്രിസിറ്റി ആഫീസില്‍ പോയത്. ചെന്നുകയറിയത്,അവന്റെ മുന്നിലും.നാലാംക്‌ളാസുവരെ ഞങ്ങളൊരുമിച്ച് പഠിച്ചിട്ടുണ്ട്.അന്നത്തെ ക്‌ളാസിലെ ഒരു സന്ദര്‍ഭമാണ് പൊടുന്നനെ ഓര്‍മ്മയിലോടിയെത്തിയത്. ''ആരോഗ്യം എന്നാലെന്ത്?'' മാഷിന്റെ ചോദ്യം. ''മത്തങ്ങയും കുമ്പളങ്ങയും മുരങ്ങാക്കായും കഴിച്ചാണ് ആരോഗ്യം ഉണ്ടാകുന്നത്.'' മത്തങ്ങപ്പോലെ തടിച്ചുകൊഴുത്തിരിക്കുന്ന അവന്‍ ശങ്കിക്കാതെ പറഞ്ഞു.ക്‌ളാസില്‍ കൂട്ടച്ചിരി പടര്‍ന്നു.മാഷിന്റെ ചോദ്യത്തിനുത്തരം പറയേണ്ട അടുത്ത ഊഴം എന്റേതായിരുന്നു. ''രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം.'' ഞാനുത്തരം പറഞ്ഞപ്പോള്‍,തല്ലുകിട്ടിയത് അവനായിരുന്നു. ഇന്നവന്‍, എഞ്ചനീയര്‍ കസേരയില്‍. താനിന്ന്, പപ്പടം ഉണ്ടാക്കി വില്പനനടത്തുന്ന നിത്യവൃത്തിക...
ഇമേജ്
കഥ  തീയുമായയി നടന്ന ഒരാള്‍    സുനില്‍ പി.മതിലകം അന്നും മറിച്ചല്ല സംഭവിച്ചത്. തലവേദനയുണ്ടാക്കുന്ന തീരുമാനങ്ങള്‍ തന്റെ തലയില്‍ തന്നെ കെട്ടിവെച്ചാലേ ഇവര്‍ക്കൊക്കെ സമാധാനമാകൂ. ഗ്രാമീണ വായനശാലയുടെ ഭരണസമിതി യോഗത്തിലാണ് ഇത് സംഭവിച്ചത്. കുടുംബ പ്രാരാബ്ധങ്ങളുടെ നെട്ടോട്ടമില്ലാത്തവനെന്നും തൊഴില്‍ തിരക്കിന്റെ ഒഴിവുകഴിവില്ലാത്തവനെന്നും എന്തിനും ഏതിനും ഇറങ്ങിപ്പുറപ്പെട്ടാല്‍ അതിനായി വിശപ്പും ദാഹവും മറന്ന്, രാവെന്നോ പകലെന്നോ ഇല്ലാതെ ഓടി നടക്കുന്നവനെന്നുമെല്ലാമാണ് ഇവരുടെയൊക്കെ വെപ്പ്. പൊതുവെ ഒന്നില്‍നിന്നും ഒഴിഞ്ഞുമാറുന്ന പ്രകൃതമല്ല. അങ്ങനെയാവുമ്പോള്‍ മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ സൗകര്യമാകുമല്ലോ? ''ഞാന്‍ തന്നെ വേണോ?'' ഇതിലപ്പുറം ഒരെതിര്‍പ്പ് അന്നേരങ്ങളില്‍ ഉണ്ടാവില്ലെന്ന് അവര്‍ക്കറിയാം. ''കരുണനാവുമ്പോ അതിന്റേതായ ഒരു ഉത്തരവാദിത്വവും വേഗവും ഉണ്ടാവും, അല്ലേ സെക്രട്ടറി...?'' പ്രസിഡണ്ട് അപ്പുവിന്റെ കള്ളച്ചിരിയോടെയുള്ള തലോടല്‍ കൂടിയാവുമ്പോള്‍ ട്രാക്കില്‍ വീണിരിക്കും. വായനശാലയെ വിപുലമായ ഒരു ഗ്രന്ഥശാലയാക്കാനുള്ള ആലോചനയാണ് യോഗത്തില്‍ നടന്നത്. ഗ്രന്ഥാലാസംഘത്...

ഒരെഴുത്തുകാരന്റെ വീട്

ഇമേജ്
ഒരെഴുത്തുകാരന്റെ വീട് സുനില്‍ പി. മതിലകം വായനാനുഭവം പോലെ സുഖകരമായിരിക്കണമെന്നില്ല, എഴുത്തുകാരുമായുള്ള കൂടിക്കാഴ്ചകള്‍. ചിലത് സ്മരണീയമാകുമ്പോള്‍, മറ്റു ചിലത് തിക്താനുഭവങ്ങളായിരിക്കും. എഴുത്തുകാരെ ഫോണില്‍ വിളിച്ചാലറിയാം, അല്ലെങ്കില്‍ എഴുത്തുകാര്‍ക്ക് കത്തെഴുതിയാലറിയാം; നമുക്കേറെക്കുറെ അവരുടെ സ്വഭാവസവിശേഷതകള്‍. ഇതെല്ലാം മുന്നിലുള്ളപ്പോഴാണ് ഒരെഴുത്തുകാരന്റെ വീട്ടിലേക്കുള്ള യാത്ര. സി. രാധാകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ കലൂരിലുള്ള വീട്ടിലേക്കെത്തിയത് സുഹൃത്തും സഹപ്രവര്‍ത്തകനും പ്രിന്റിങ് ഡിസൈനറുമായ നൗഷാദ് കാതിയാളവുമായാണ്. ഫോണില്‍ വഴി ചോദിച്ചാണവിടെയെത്തിയത്. മതിലിലോ ഗെയ്റ്റിലോ സാറിന്റെ നെയിം ബോര്‍ഡ് ഉണ്ടായിരുന്നില്ല. ഫോണില്‍ വീടിന്റെ നമ്പര്‍ പറഞ്ഞുവെങ്കിലും റസിഡന്‍സ് അസോസിയേഷന്റെ നമ്പറും മാഞ്ഞുപോയിരുന്നു. കുറച്ചലയലിനുശേഷമാണ് വീടു കണ്ടെത്താന്‍ കഴിഞ്ഞത്. റോഡേ നടന്നുപോകുകയായിരുന്ന ഒരു യുവാവിനോട് നമ്പര്‍ അന്വേഷിച്ചു. ആ നമ്പറുള്ള വീട് യുവാവിന് അറിയില്ലായിരുന്നു. ആ വീട്ടിലുള്ള ആളുടെ പേര് യുവാവ് തിരക്കിയപ്പോള്‍ രാധാകൃഷ്ണന്‍സാറിന്റെ പേര് പറയുകയും, യുവാവ് കൃത്യമായി വീട് കാണിച്ചുതരികയുമായിരുന്നു. (ഇ...
ഇമേജ്
വാതിലിന് പുറത്ത് ഒരാളുണ്ട് സുനില്‍ പി. മതിലകം ''നാ ട്ടിലിക്കിപ്പൊ പോണ്ടാന്ന് വച്ച്‌ടോ..'' എങ്ങനെയെങ്കിലുമൊന്ന് ചാഞ്ഞാല്‍ മതിയെന്നു കരുതി, കിടക്കവിരി കുടഞ്ഞിടുമ്പോഴാണ് കൃഷ്‌ണേട്ടന്റെ ശബ്ദം കേട്ടമ്പരന്നത്. ഇപ്പറഞ്ഞത് കൃഷ്‌ണേട്ടന്‍ തന്നെല്ലേന്ന് ആദ്യമൊന്ന് സംശയിക്കാതിരുന്നില്ല. ലീവിന് നാട്ടില്‍ പോകുന്നതിന്റെ ഒരുക്കങ്ങള്‍ ആറു മാസം മുമ്പേ അയാള്‍ തുടങ്ങിയിരുന്നുവല്ലോ. വെള്ളിയാഴ്ച സിറ്റിയിലേക്കിറങ്ങിയാല്‍, എന്തെങ്കിലുമൊന്ന് വാങ്ങിയേ തിരിച്ചെത്തു, കൂട്ടിന് തന്നെയും കൂട്ടാറുണ്ട്. ആ ചെലവില്‍ ഒരു വടപ്പാവും കുടിക്കാന്‍ തണുത്തതെന്തെങ്കിലും കൃഷ്‌ണേട്ടന്‍ വാങ്ങിത്തരും. തിരിച്ച് നടക്കുമ്പോ നാട്ടിലേക്ക് പോകുന്നതിന്റെ ഒരാവേശപ്പറച്ചിലായിരിക്കും മൂപ്പര്. അന്നേരം അയാള്‍ക്ക് ആയിരം നാവാണ്. ഇരുപതുകൊല്ലത്തെ മസ്‌ക്കത്തിലെ പ്രവാസ ജീവിതവും പ്രാരാബ്ധങ്ങളും ഓരോന്ന് അഴിക്കുന്തോറും മറ്റൊന്നായി മുറുകുന്ന ജീവല്‍പ്രശ്‌നങ്ങളൊക്കെ അന്നേരം കടന്നുവരും. നാട്ടിലേക്കുള്ള തിരിച്ചുപോക്കിന്റെ മനസ്സൊരുക്കത്തിലാണ് അതെല്ലാം ഒരുവേള മറവിയാകുന്നത്. രണ്ടു വര്‍ഷം കൂടുമ്പോഴാണ് രണ്ടുമാസത്തെ ലീവ് കിട്ടുന്നത്. ...