പോസ്റ്റുകള്‍

ഓഗസ്റ്റ്, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇതിഹാസ മതിലകം - ചരിത്രവും വർത്തമാനവും

ഇമേജ്
ഒരു ദേശത്തിൻ്റെ ഹൃദയസ്പന്ദനം ✒️ റജീന റഹ്‌മാൻ ഒരു ദേശത്തിന്റെ അത്മാവിനെയാണ് അതിന്റെ ചരിത്രം പ്രതിനിധീകരിക്കുന്നത്. തൃശൂർ ജില്ലയിലെ മതിലകം എന്ന പ്രാദേശിക ഭൂഭാഗം പൗരാണികതയുടെ താളത്തിൽ നിന്ന് സമകാലിക യാഥാർത്ഥ്യത്തിലേക്ക് കാലചക്രം വഴുതിച്ചെന്നു വരയ്ക്കുന്ന കൃതിയാണ് 'ഇതിഹാസ മതിലകം -ചരിത്രവും വർത്തമാനവും' എഴുത്തുകാരനായ സുനിൽ പി. മതിലകം തന്റെ സമഗ്രമായ ഗവേഷണശ്രമത്തിലൂടെ നാടിന്റെ മുഴുവൻ ദിശകളിലും ആഴത്തിൽ സ്പർശിച്ചെഴുതിയ ഈ കൃതി ജനകീയ ചരിത്രരചനയുടെ ഒരു മികവുറ്റ മാതൃകയാണ് എന്നു പറയാം. ചിലപ്പതികാരത്തിലെ ജൈന കാവ്യസന്ദർഭങ്ങൾ മുതൽ അയ്യപ്പന്റെ മിശ്രഭോജനത്തിൽ ഉൾപ്പെട്ട മത സംഹിതാപരമായ മാറ്റങ്ങളെയും, ക്രൈസ്തവ പള്ളികളെയും ക്ഷേത്രങ്ങളെയും മുസ്ലീം മസ്ജിദുകളെയും, മറ്റ് ജാതി മത ആചാരപരിഷ്കാരചലനങ്ങളെയും ഇതിൽ വരച്ചുകാട്ടുന്നു. രാകേഷ് നാഥ് തന്റെ അവതാരികയിൽ ഈ കൃതിയെ സത്യാന്വേഷണത്തിന്റെയും ചരിത്രബോധത്തിന്റെയും ഒരു കരുത്തുറ്റ തെളിവായി വിശകലനം ചെയ്യുന്നു. മതിലകത്തെ വിദ്യാഭ്യാസ, സാമൂഹിക, കായിക, പരിസ്ഥിതി, സാംസ്കാരിക മേഖലകളെ പറ്റിയുള്ള സംഗ്രഹം മാത്രമല്ല, രാഷ്ട്രീയ സംഘർഷങ്ങളും ആരോഗ്യരംഗത്തുണ്ടായ മാറ്റങ...

Sunil P Mathilakam

ഇമേജ്
സുനില്‍ പി. മതിലകം 1972-ല്‍ മതിലകത്ത് ജനനം. അടിപറമ്പില്‍ പ്രഭാകരന്‍, ദേവയാനി എന്നിവര്‍ മാതാപിതാക്കള്‍. മതിലകം സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂള്‍, കൊടുങ്ങല്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പഠനം. കേരള ഗവണ്‍മെന്റ് കെ.ജി.ടി. ഇ. (ഡ്രോയിംഗ് & പെയിന്റിംഗ്), പത്രപ്രവര്‍ത്തനം എന്നിവയില്‍ പരിശീലനം നേടി. കൃതികള്‍: വിയോഗത്തിന്റെ ബാക്കി, കര, കര്‍ക്കിടകം, കുത്തിവരകള്‍, അരങ്ങില്‍നിന്നും അടുക്കളയിലേക്ക് (കഥാസമാഹാരങ്ങള്‍) അച്ചുട്ടിയുടെ സാഹസങ്ങള്‍, കൊതുമ്പുവള്ളം, ഒഴിവുകാലത്തിന്റെ ഓര്‍മ്മച്ചെപ്പില്‍, (നോവല്‍- ബാലസാഹിത്യം), ആകാശമിഠായി, മാനം തൊടുന്ന മരം (കഥകള്‍-ബാലസാഹിത്യം), കാലത്തിന്റെ ചുരുക്കെഴുത്തുകള്‍ (പത്രാധിപക്കുറിപ്പുകള്‍), ഹൃദയം തൊടുന്ന വിരലുകള്‍ (നോവല്‍), ഗുരുഭാഷണങ്ങളിലെ നര്‍മ്മസാരം (സമാഹരണ കൃതി), Sweet stories(English children's Literatere), ഇതിഹാസ മതിലകം ചരിത്രവും വര്‍ത്തമാനവും (പ്രാദേശിക ചരിത്രം). പുരസ്‌കാരങ്ങള്‍:  യുവകലാസാഹിതി വി.പി. മുഹമ്മദലി കഥാപുരസ്‌കാരം, മികച്ച ഗ്രന്ഥശാലാപ്രവര്‍ത്തകനുള്ള തൃശൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ കെ.പി.എന്‍. നമ്പീശന്‍ പുരസ്‌കാരം, വല്ലച്ചിറ യ...

കല്ലിൽ ഒളിഞ്ഞിരുന്നത്

ഇമേജ്
കുട്ടികൾക്കൊരു കഥ കല്ലില്‍ ഒളിഞ്ഞിരുന്നത് ✒️  സുനില്‍ പി. മതിലകം കുഞ്ഞനാനയുടെയും കുഞ്ഞനുറുമ്പിന്റെയും പ്രഭാതസവാരിക്കിടയിലാണ് ഒരു വലിയ കരിങ്കല്ല് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനു മുമ്പൊന്നും ഇതിവിടെ കണ്ടിട്ടില്ലെന്നവരോര്‍ത്തു. '' ഇതാരപ്പാ, ഈവഴീല് കൊണ്ടിട്ടത്''? കുഞ്ഞനാന കുഞ്ഞനുറുമ്പിനോടു തിരക്കി. ''ഏതോയൊരു ശില്‍പ്പിയായിരിക്കും കൊണ്ടിട്ടത്.'' കുഞ്ഞനുറമ്പ് തൻ്റെ വിവരം വെളിപ്പെടുത്തുന്ന ഗൗരവത്തോടെ പറഞ്ഞു. '' ശില്‍പ്പിയോ, അതാരടാ നമ്മളറിയാത്തൊരു പുതിയ കക്ഷി...'' കുഞ്ഞനാന ആകാംഷയോടെ ആരാഞ്ഞു. '' അതയേ, കലാകാരനെന്നൊക്കെ കേട്ടിട്ടണ്ടൊ. എന്നേം നിന്നേം ഒക്കെ പുസ്തകത്തിലൊക്കെ വരയ്ക്കണപോലെ കല്ലില്‍ ശില്‍പ്പം കൊത്തിയെടുക്കുന്ന കലാകാരനാണ് ഈ ശില്‍പ്പി'' കല്ലിന്മേല്‍ പിടിച്ചു വേച്ചു കയറിയ കുഞ്ഞനുറുമ്പ് എവറസ്റ്റ് കീഴടക്കിയവനെപ്പോലെ ഞെളിഞ്ഞുനിന്ന്, കുഞ്ഞനാനയോടായി പറഞ്ഞു. '' ഈ  വെറുമൊരു കരിങ്കല്ലിന്മേലാ കല... !'' കുഞ്ഞനാനയുടെ സന്ദേഹം ഇപ്പോഴും വിട്ടകന്നിട്ടില്ല. '' നിന്നെ പറഞ്ഞു മനസ്സിലാക്കാന്‍ എന്നെക്കൊണ്ടാവില്ലേ.....