പോസ്റ്റുകള്‍

ജൂൺ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
കഥ  കൃഷിപാഠം സുനില്‍ പി. മതിലകം പ ച്ചക്കറികൃഷിക്ക് മാരക കീടനാശിനിയും രാസവളങ്ങളും പ്രയോഗിക്കുന്ന കര്‍ഷകനായ അച്ഛനെതിരെ, സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകന്‍ പ്രതികരിച്ചത് കുടുംബവഴക്കോളമെത്തി.  കീടനാശിനിയും രാസവളവും മനുഷ്യനിലുണ്ടാക്കുന്ന മാരകരോഗങ്ങളെക്കുറിച്ച് അവന്‍ ക്ലാസില്‍ നിന്ന് പഠിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ഒരു പ്രദേശത്തെയാകെ വിഴുങ്ങിയ ഭീകരചിത്രങ്ങള്‍  പത്രങ്ങളിലും ടെലിവിഷനിലും കണ്ടുനടുങ്ങിയിട്ടുണ്ട്. മനുഷ്യരെയും മണ്ണിനെയും കൊല്ലാതെ കൊല്ലുന്ന ഇത്തരം 'വിഷ'ങ്ങളൊന്നുമില്ലാതെ ജൈവവളങ്ങളും ജൈവകീടനാശിനികളും മാത്രം പ്രയോഗിച്ചുള്ള പച്ചക്കറിത്തോട്ടം സ്‌കൂള്‍ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഉണ്ടാക്കി, വിളവെടുത്തതിന്റെ ആവേശവും അനുഭവവുമാണ് അച്ഛനോട് പ്രതികരിക്കുവാനുള്ള ത്രാണി അവനിലുണ്ടാക്കിയത്.  വാദത്തിന്റെയും പ്രതിവാദത്തിന്റെയും രത്‌നചുരുക്കമിതായിരുന്നു:  നിന്നെ സ്‌കൂളില്‍ വിടുന്നത് എന്നെ ഉപദ്ദേശിക്കാനാണോയെന്ന് അച്ഛന്‍.  ഞാന്‍ പഠിക്കുന്നത്, പരീക്ഷയില്‍ മാര്‍ക്കുവാങ്ങാന്‍ മാത്രമല്ലെന്ന് മകന്‍.  ഇതെല്ലാം പ്രയോഗിക്കുന്നത് നമുക്ക് ജീവിക്കാനാണെന്ന്...
ഇമേജ്
വായന യുടെ മഹത്വം ഉദ്‌ഘോഷിച്ചുകൊണ്ട് മറ്റൊരു വായനാവാരം കൂടി പിന്നിടുകയാണ്. ഈ സന്ദര്‍ഭത്തില്‍ വായനയുടെ സമകാലിക പരിസരം കൂടി ഒരു തുറന്ന സംവാദത്തിനായി തുറന്നിടുന്നത് അഭികാമ്യമായിരിക്കുമെന്ന് വിചാരിക്കുന്നു. വായനയിലൂടെ നേടിയെടുത്ത അറിവ്, തന്റെ സ്വകാര്യമായ ഒരനുഭൂതിക്കുവേണ്ടി മാത്രമായല്ല നമുക്കുമുമ്പേ കടന്നുപോയവര്‍ ഉപയോഗപ്പെടുത്തിയത, താന്‍ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി, തന്റെ സഹജീവികള്‍ക്കുവേണ്ടിയെല്ലാം അറിവിനെ ഉപയുക്തമാക്കി. അങ്ങനെയാണ് സ്വാതന്ത്ര്യസമരത്തെയും നവോത്ഥാനമുന്നേറ്റങ്ങളെയും പുരോഗമന പോരാട്ടങ്ങളെയും കൂടുതല്‍ ചലനാത്മകമാക്കിയത്. അങ്ങനെ നേടിയെടുത്ത പല അവകാശങ്ങളും അനുഭവിക്കാന്‍ അവരില്‍ പലര്‍ക്കും സാധിച്ചില്ലെങ്കിലും പിറകേ വന്നവര്‍ അതിന്റെ സൗജന്യം അനുഭവിച്ചു, അനുഭവിച്ചുകൊണ്ടിരിക്കുന്നു... അത്തരം പ്രവര്‍ത്തനങ്ങളിലൂടെ, പോരാട്ടങ്ങളിലൂടെ കുടഞ്ഞുകളയുകയും തൂത്തെറിയുകയും ചെയ്ത പല മാമൂലുകളെയും എടുത്തണിയുവാനും പുനഃസ്ഥാപിക്കാനും പല തത്പരകക്ഷികളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന്. നേടിയെടുത്ത പല അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും തള്ളിപ്പറയുന്നു ഈ കൂട്ടര്‍. ജീവിതവിജയം നേടാനും വെട്ടിപ്പിടിക്കാനുമുള്...
കുട്ടികള്‍ക്കുള്ള കഥ അച്ഛാച്ചന്റെ സൈക്കിള്‍ സുനില്‍.പി.മതിലകം വീട്ടിലിപ്പൊ തനിച്ചാണ്. ടി.വി. റിമോട്ട് കിട്ടുന്നത് സമ്മാനം കിട്ടുന്നതുപോലെയാണെന്ന് അഭിജിത്ത് അന്നേരം ഓര്‍ത്തു. എന്നിട്ടും ഉള്ളിലൊരു സന്തോഷമില്ലായ്മ. കാര്‍ട്ടൂണ്‍ ചാനലുകളില്‍ മാറിമാറി പോയിക്കൊണ്ടിരുന്നപ്പോഴും അതിലൊരു മാറ്റമുണ്ടായില്ല. പുറത്തേക്കിറങ്ങി കളിക്കാമെന്നുവെച്ചാ ഒരു കൂട്ടം വിലക്കുകളാണ്. കൂട്ടുകാരുടെ ഒച്ചയോ അനക്കമോ ഇല്ല. അവരെല്ലാം എവിടെ പോയാവോ? എവിടെ പോകാന്‍, തന്നെപ്പോലെ അവരും വാതിലടച്ചങ്ങനെ ടി.വി.കാണുന്നുണ്ടാകും. ട്ണിം...ട്ണിം...ട്ണിം... പുറത്ത് സൈക്കിളിന്റെ ബെല്‍. തിടുക്കത്തിലെഴുന്നേറ്റ് വാതില്‍ തുറന്നു. പക്ഷേ, പുറത്ത് ആരെയും കണ്ടില്ല. റോഡെ ആരെങ്കിലും പോയതാകും. ഇനിയത് തനിക്ക് തോന്നിയതാകുമോ? അവന്‍ പിന്‍തിരിഞ്ഞു. ട്ണിം... ട്ണിം... ട്ണിം... വീണ്ടും ബെല്‍. ''അമ്പട കള്ളാ നീയായിരുന്നോ?!'' അത്ഭുതം അടക്കാനായില്ല. പോര്‍ച്ചിന്റെ ഒരു വശം ഒതുക്കിവെച്ചിരുന്ന അച്ഛാച്ചന്റെ സൈക്കിളിന്റെ ബെല്ലാണ് തനിയെ കിടന്നടിക്കുന്നത്. അഭിജിത്ത് സൈക്കിളിന്റെ അരികിലേക്കിറങ്ങിച്ചെന്നു. അച്ഛാച്ചന്‍ മരണപ്പെട്ടതിനുശേഷം മ...
കഥ കറുത്ത ചിരി സുനില്‍ പി.മതിലകം ''യെന്താച്ഛാ,ഒറ്റക്കിരുന്ന് വട്ടന്മാരെപ്പോലെ ചിരിക്ക്ണത്?!'' ്മകളുടെ ചോദ്യം കേട്ടപ്പോഴാണ്, താന്‍ ഒറ്റക്കിരുന്ന് ചിരിക്കുകയായിരുന്നുവെന്ന് അറിഞ്ഞത്. എങ്ങനെ ചിരിക്കാതിരിക്കും.നിങ്ങളാണെങ്കിലും മറിച്ചായിരിക്കില്ല. ഒരു ആവശ്യംപരിഹരിച്ചു കിട്ടുന്നതിനായാണ് ഇന്നലെ  ഇലക്ട്രിസിറ്റി ആഫീസില്‍ പോയത്. ചെന്നുകയറിയത്,അവന്റെ മുന്നിലും.നാലാംക്‌ളാസുവരെ ഞങ്ങളൊരുമിച്ച് പഠിച്ചിട്ടുണ്ട്.അന്നത്തെ ക്‌ളാസിലെ ഒരു സന്ദര്‍ഭമാണ് പൊടുന്നനെ ഓര്‍മ്മയിലോടിയെത്തിയത്. ''ആരോഗ്യം എന്നാലെന്ത്?'' മാഷിന്റെ ചോദ്യം. ''മത്തങ്ങയും കുമ്പളങ്ങയും മുരങ്ങാക്കായും കഴിച്ചാണ് ആരോഗ്യം ഉണ്ടാകുന്നത്.'' മത്തങ്ങപ്പോലെ തടിച്ചുകൊഴുത്തിരിക്കുന്ന അവന്‍ ശങ്കിക്കാതെ പറഞ്ഞു.ക്‌ളാസില്‍ കൂട്ടച്ചിരി പടര്‍ന്നു.മാഷിന്റെ ചോദ്യത്തിനുത്തരം പറയേണ്ട അടുത്ത ഊഴം എന്റേതായിരുന്നു. ''രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം.'' ഞാനുത്തരം പറഞ്ഞപ്പോള്‍,തല്ലുകിട്ടിയത് അവനായിരുന്നു. ഇന്നവന്‍, എഞ്ചനീയര്‍ കസേരയില്‍. താനിന്ന്, പപ്പടം ഉണ്ടാക്കി വില്പനനടത്തുന്ന നിത്യവൃത്തിക...